കെ.എസ്.ആർ.ടി.സിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിന് പെൻഷൻ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുകയും മൂലധനനിക്ഷേപം നൽകുകയും വേണമെന്ന് കെ.എസ്.ടി എംപ്ളോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.പി. ശങ്കരദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇനിയും വായ്പയെടുക്കുന്നത് കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കോർപ്പറേഷനെ തള്ളിവിടുമെന്നും അദ്ദേഹം പറഞ്ഞു.
ശമ്പളം, പെൻഷൻ, വായ്പാ തിരിച്ചടവ്, ഡീസൽ ഉൾപ്പെടെ പ്രതിമാസ ശരാശരി ചെലവ് 225 കോടി രൂപയാണെങ്കിൽ വരുമാനം 130 കോടി മാത്രമാണ്.
മറ്റു സംസ്ഥാനങ്ങളിൽ പുതിയ ബസ് വാങ്ങുന്നതിന് ബഡ്ജറ്റിൽ വകയിരുത്തി മൂലധനനിക്ഷേപമായി എല്ലാവർഷവും നിശ്ചിത തുക സർക്കാർ നൽകുന്നു. ലാഭത്തിൽ പ്രവർത്തിക്കുന്ന ആന്ധ്രപ്രദേശിലെ കോർപ്പറേഷനു പോലും സർക്കാർ സാമ്പത്തികസഹായം നൽകുന്നുണ്ട്- ശങ്കരദാസ് പറഞ്ഞു.
Source: Kerala Kaumudi




hallo Mr. Shankardas ( whomade the statement ) please withdraw your comment APSRTC is not making profit but having a loss of 1225 cr per month , please varify the data properly and talk , Now they are buying all VOLVO and MERCEDES bus on PPP public private partnership like
only conductor will be of APSRTC and driver will be private